/uploads/news/news_കഴക്കൂട്ടത്ത്_യുവാവിനെ_വെട്ടിക്കൊലപ്പെടു..._1660458836_7009.jpg
Crime

കഴക്കൂട്ടത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേർ പിടിയിൽ


കഴക്കൂട്ടം: കഴക്കൂട്ടത്ത് തുമ്പവിളയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച നാലംഗ സംഘത്തിലെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം, പാച്ചിറ, ഷെഫീക്ക് മൻസിലിൽ ഷെഫീക്ക് (24), ചിറയിൻകീഴ്, മുടപുരം സ്വദേശി അബിൻ (23), പാച്ചിറ, ഷെഫീക്ക് മൻസിലിൽ ഷെമീർ (22) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ വ്യഴാഴ്ച വൈകുന്നേരമാണ്
സംഭവം നടന്നത്. തുമ്പവിളയിലെ ബന്ധു വീട്ടിൽ വന്ന മംഗലപുരം, പണിക്കൻ വിള
സ്വദേശി മനീഷിനെ 4 അംഗ സംഘം
ക്രൂരമായി മർദ്ദിക്കുകയും വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ഡെപ്യൂട്ടി കമ്മീഷണർ അജിത് കുമാറിൻറ നിർദ്ദേശ പ്രകാരം കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജിനു, മിഥുൻ, എസ്.സി.പി.ഒ ബൈജു, സി.പി.ഒമാരായ അരുൺ, മുജീബ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

മോഷണ കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളുള്ള പ്രതികളിൽ ഷെഫീക്കിന് ആറ്റിങ്ങൽ, വെഞ്ഞാറമ്മൂട്, പള്ളിക്കൽ, മംഗലപുരം, കല്ലമ്പലം, കടയ്ക്കാവൂർ, തുമ്പ എന്നീ പോലീസ്
സ്റ്റേഷനുകളിലായി 10 കേസുകൾ
നിലവിലുണ്ട്. മറ്റൊരു പ്രതിയായ അബിന് ചിറയിൻകീഴ്, കടയ്ക്കാവൂർ, നെടുമങ്ങാട്, ശ്രീകാര്യം, വലിയതുറ, പൂജപ്പുര
സ്റ്റേഷനുകളിലായി 6 കേസുകളും, ഷമീറിന് ആറ്റിങ്ങൽ വട്ടപ്പാറ പോലീസ് സ്റ്റേഷനുകളിൽ 8 കേസുകളും നിലവിലുള്ളതായും പോലീസ് പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഈ കേസിൽ ഇനി അറസ്റ്റ് ചെയ്യാനുള്ള രണ്ടാം പ്രതിയെ പിടികൂടാനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന്
പോലീസ് അറിയിച്ചു.

കേസിൽ ഇനി അറസ്റ്റ് ചെയ്യാനുള്ള രണ്ടാം പ്രതിയെ പിടികൂടാനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

0 Comments

Leave a comment