കഴക്കൂട്ടം: ക്രിമിനൽ കേസുകളിൽപെട്ട 68 പേരെ പിടികൂടുകയും 17 ഗുണ്ടകളെ ജയിലിൽ അടയ്ക്കുകയും ചെയ്ത് കഠിനംകുളം പ്രദേശത്തെ ക്രമസമാധാനം മെച്ചപ്പെടുത്തി കയ്യടി നേടി കഠിനംകുളം പോലീസ്. എസ്.എച്ച്.ഒ സാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആറുമാസ കാലയളവിൽ ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പാക്കി ഉന്നത ഉദ്യോഗസ്ഥരുടെ പ്രശംസ എറ്റുവാങ്ങുന്നത്.

തീരദേശ മേഖലയായ കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ്, എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക ലഹരി വസ്തുക്കളുടെ കേന്ദ്രമായിരുന്നു. മാത്രമല്ല, കഠിനംകുളവും പരിസര പ്രദേശങ്ങളും ജില്ലക്ക് അകത്തും പുറത്തും ലഹരി വസ്തുക്കൾ എത്തിക്കുന്ന ഹബ് കൂടിയായിരുന്നു. ഇവിടെയാണ് സൗകര്യക്കുറവിലും കഠിനംകുളം പൊലീസ് ഒറ്റക്കെട്ടായി നിന്ന് ക്രിമിനലുകളെ അടക്കം ജയിലിലടച്ചത്.
സ്റ്റേഷന് സ്വന്തമായുള്ള രണ്ടു ജീപ്പുകളും കണ്ടീഷനിലല്ല. സ്വന്തം വാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചുമാണ് പൊലീസുകാർ ക്രിമിനലുകളെ അമർച്ച ചെയ്‌തത്. ഏറെ വാർത്താ പ്രാധാന്യം നേടിയ ആതിരാ കൊലക്കേസ് പ്രതിയെയും മണിക്കൂറുകൾക്കുള്ളിൽ പിടികൂടാൻ കഴിഞ്ഞു. ചെറിയ കാലയളവിനുള്ളിൽ ഇത്രയേറെ പ്രതികളെ പിടികൂടിയ മറ്റൊരു സ്റ്റേഷൻ റൂറൽ ജില്ലയിൽ വേറെയില്ല. കെട്ടിക്കിടന്ന കേസുകളിൽ ഭൂരിഭാഗവും കോടതിയിൽ എത്തിക്കാൻ കഴിഞ്ഞു. സ്റ്റേഷൻ റൗഡി ലിസ്റ്റിൽപ്പെട്ട രണ്ടുപേർ മാത്രമാണ് ഇനി പിടിയിലാകാനുള്ളത്.
മയക്കുമരുന്നിന്റെ വിൽപ്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, വിവിധ ആരാധനാലയങ്ങൾ, നാട്ടുകാർ എന്നിവരുടെ സഹായത്തോടെ വിവിധ പദ്ധതികളാണ് കഠിനംകുളം പോലീസ് തയ്യാറാക്കിയത്. ജാതിമത രാഷ്ട്രീയ ഭേദമന്യേ ജനം കഠിനംകുളം പൊലീസിനൊപ്പം കൈകോർത്തു. ഇതോടെ ക്രിമിനലുകളെ അമർച്ച ചെയ്യാൻ പൊലീസിന് എളുപ്പമായി. പ്രദേശത്തെ ക്രമസമാധാനം വീണ്ടെടുക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ സഹായമാണ് ലഭിച്ചുകൊണ്ടിരിക്കു ന്നതെന്ന് എസ്.എച്ച്.ഒ. ബി എസ് സാജനും എസ്.ഐ അനൂപും പറഞ്ഞു.
പ്രദേശത്തെ ക്രമസമാധാനം വീണ്ടെടുക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ സഹായമാണ് ലഭിച്ചുകൊണ്ടിരിക്കു ന്നതെന്ന് എസ്.എച്ച്.ഒ. ബി എസ് സാജനും എസ്.ഐ അനൂപും പറയുന്നു.





0 Comments