നാമജപയാത്രക്കെതിരെ കേസെടുത്ത് പൊലീസ്, എൻഎസ്എ...
പൊലീസ് നിർദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നു,ഗതാഗത തടസ്സമുണ്ടാക്കിയെന്നും എഫ്ഐആര്‍
പൊലീസ് നിർദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നു,ഗതാഗത തടസ്സമുണ്ടാക്കിയെന്നും എഫ്ഐആര്‍
ക്യാമറയിൽ കുടുങ്ങിയ എം.പിമാരുടെയും എം.എല്‍.എമാരുടെയും പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഒരു എം.പി. തന്നെ ആറു തവണ നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ഒരു എം.എല്‍.എ. തന്നെ ഏഴുവട്ടം ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും തലപ്പത്ത് ഇരിക്കുന്ന ഡി.വൈ.എസ്.പിയാണ് തന്നെ മർദിച്ചത്. പിന്നെ ഫിറോസ് എന്ന് പേരുള്ള വ്യക്തിയും മർദിച്ചു. മറ്റുള്ളവരുടെ പേരറിയില്ലെങ്കിലും കണ്ടാലറിയാം. യൂണിഫോം ഇട്ടവരും ഇടാത്തവരും തന്നെ മർദിച്ചു. അവരുടെ ആയുധം കൈകളാണ്. കൈ ചുരുട്ടിയാണ് തന്നെ അവർ അടിച്ചത്. ഒരു ആണിനെ പോലും അവർ ഇങ്ങനെ ഉപദ്രവിക്കില്ല
സംഭവത്തില്‍ പൊലീസിന്റെ നടപടിക്കെതിരെ പരാതി നല്‍കാനൊന്നുമില്ലെന്നും ഇനിയും കോടതി കയറിയിറങ്ങാനില്ലെന്നുമാണ് ഭാരതിയുടെ നിലപാട്
കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കണമെന്നും കോടതി കർശനമായി പറഞ്ഞു.
'ഇത്തരം കൊലവിളിയും കൊലവിളി മുദ്രാവാക്യങ്ങളും പാടില്ല. എത്ര വലിയ നേതാക്കളാണെങ്കിലും കര്‍ശന നടപടിയെടുക്കണം. സംസ്ഥാനത്ത് ഇരട്ട നീതിയാണ് നിലനില്‍ക്കുന്നത്. എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ശ്രമമാണ് കേരളത്തില്‍ യു.ഡി.എഫ് നടത്തുന്നത്. അതിന് വേണ്ടിയാണ് ബഹുസ്വരതാ സംഗമം സംഘടിപ്പിച്ചത്. ഏക സിവില്‍ കോഡ്, മണിപ്പുര്‍ സംഭവങ്ങളെ ഒന്നിച്ചാണ് യു.ഡി.എഫ് പരിഗണിക്കുന്നത്. ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് പ്രശ്നമുണ്ടാകുമ്പോള്‍ അവര്‍ ഒറ്റയ്ക്കല്ല, എല്ലാവരും ഒപ്പമുണ്ടെന്ന സന്ദേശം നല്‍കാന്‍ യു.ഡി.എഫ് ശ്രമിക്കുമ്പോഴാണ് വിഭാഗീയത...
പ്രതിയായ അഷ്ഫാഖ് അസ്ലം ബിഹാര്‍ സ്വദേശിയാണ്. ഇയാള്‍ കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം കിട്ടിയിരുന്നു. വെള്ളിയാഴ്ച രാത്രി 9.30-ഓടെ ഇയാളെ കസ്റ്റഡിയിലെടുത്തു.
ജസ്റ്റിസ് പി.ബി സുരേഷ്‌കുമാർ, ജസ്റ്റിസ് സി.എസ് സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് നിരീക്ഷണം. ഇത്തരം കേസുകളിൽ തെളിവുകളും സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കും. കുട്ടിക്കാലത്തുണ്ടാകുന്ന കാര്യങ്ങൾ പല സാഹചര്യങ്ങൾകൊണ്ട് പുറത്തറിഞ്ഞിട്ടുണ്ടാകില്ല. പ്രായപൂർത്തിയായ ശേഷം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയാൽ അത് തെറ്റാണെന്ന് കരുതാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.ലനഴ്സുമാരായ ശ്രുതി, അശ്വതി, ജിജി, മഞ്ജു, ലക്ഷ്മി, സംഗീത എന്നിവരാണ് പരാതി നൽകിയത്. അക്രമണത്തിൽ പരിക്കേറ്റ ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം നഴ്സുമാർ തന്നെ അക്രമിച്ചെന്ന് ആരോപിച്ച് ഡോ അലോകും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പത്തനംതിട്ടയില്‍ വച്ച് നൗഷാദ് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരില്‍ ഭാര്യ ചിലരെ വിളിച്ചുകൊണ്ടുവന്നിരുന്നു. ഇവര്‍ നൗഷാദിനെ മര്‍ദ്ദിച്ചിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് നാട് വിട്ടതെന്നുമാണ് മൊഴി. തുടര്‍ന്നുള്ള കാലമത്രയും നൗഷാദ് ഫോണ്‍ ഉപയോഗിക്കാതെയാണ് ജീവിച്ചത്. അതിനാലാണ് ബന്ധുക്കളായ ആര്‍ക്കും ഇദ്ദേഹത്തെ കണ്ടെത്താനോ ബന്ധപ്പെടാനോ കഴിയാതെ പോയത്.