കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്കിനോട് അനുബന്ധിച്ചുണ്ടായ ആഘോഷത്തിനിടെയാണ് അപകടം. ചവറ വടക്കുംഭാഗം പാറശേരി തെക്കതിൽ വീട്ടിൽ രമേശന്റെയും ജിജിയുടെയും മകൾ ക്ഷേത്രയാണ് മരിച്ചത്. ചമയവിളക്കിനോട് അനുബന്ധിച്ച് രഥം വലിക്കുന്നതിനിടെ ഞായറാഴ്‌ച രാത്രി 12 മണിയോടെയാണ് അപകടം നടന്നതെന്ന് പറയുന്നു.
വണ്ടിക്കുതിര വലിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും ആളുകൾ ചിതറിയോടുകയും ചെയ്തു. ഇതിനിടെ പിതാവിനൊപ്പമുണ്ടായിരുന്ന ക്ഷേത്ര തിരക്കിൽപെട്ട് വീഴുകയും പിന്നാലെ കുട്ടിയുടെ മുകളിലൂടെ രഥം കയറിയിറങ്ങുകയുമായിരുന്നു.
ക്ഷേത്രയെ ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിതാവിനൊപ്പമുണ്ടായിരുന്ന ക്ഷേത്ര തിരക്കിൽപെട്ട് വീഴുകയും പിന്നാലെ കുട്ടിയുടെ മുകളിലൂടെ രഥം കയറിയിറങ്ങുകയുമായിരുന്നു.
0 Comments