/uploads/news/news_കോണ്‍ഗ്രസും_bjp-യും_cpm-നെ_പൊതുശത്രുവാക്..._1697885227_1510.png
KERALA

കോണ്‍ഗ്രസും BJP-യും CPM-നെ പൊതുശത്രുവാക്കുന്നു; കളമൊരുങ്ങുന്നത് കോലീബിക്ക്‌ -എം.വി. ഗോവിന്ദന്‍


പാലക്കാട്: കേരളത്തില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും ഒന്നിച്ചുചേരുന്നതിനുവേണ്ടി സി.പി.എമ്മിനെ പൊതുശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സെക്രട്ടറി എം.വി. ഗോവിന്ദന്‍. പഴയ കോലീബി സഖ്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. ജെ.ഡി.എസ്. കേരളാ ഘടകം ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

സി.പി.എമ്മിന്റെ മുഖ്യശത്രു ബി.ജെ.പി.യാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബാക്കി പാര്‍ട്ടിയെല്ലാം മൃദുഹിന്ദുത്വം കളിക്കുന്നു. ബി.ജെ.പി. വോട്ട് ഒരു തരത്തിലും ഛിന്നഭിന്നമാവാതെ ഏകോപിപ്പിക്കുക എന്ന നിലപാടാണ് സി.പി.എമ്മിന്റേത്. കേരളത്തില്‍ ബി.ജെ.പി.യും കോണ്‍ഗ്രസും ഒന്നിച്ചുചേരുന്നതിനുവേണ്ടി സി.പി.എമ്മിനെ പൊതുശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ പഴയ കോലീബി സഖ്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു.

കോണ്‍ഗ്രസ് നേതൃത്വം കൊടുക്കേണ്ട സംസ്ഥാനങ്ങളില്‍ മറ്റു പാര്‍ട്ടികളുമായി കോണ്‍ഗ്രസിന് യോജിപ്പിലെത്താനാവുന്നില്ല. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ അതാണ്. ബി.ജെ.പി.യെ തകര്‍ക്കണമെന്ന് ബി.ജെ.പി. വിരുദ്ധ വിഭവങ്ങളെ ഏകോപിപ്പിക്കണം. അതില്‍ കോണ്‍ഗ്രസ് ദയനീയ പരാജയമാണ്. ബി.ജെ.പി.യും യു.ഡി.എഫും പരസ്പരം സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു.

ജെ.ഡി.എസ്. ദേശീയ നേതൃത്വത്തിന്റെ നിലപാടിനോട് കടകവിരുദ്ധമായ നിലപാട് സ്വീകരിച്ചുകൊണ്ട് സംസ്ഥാന ഘടകം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്നു. അതില്‍ ധാര്‍മികക്കുറവില്ല. ജെ.ഡി.എസിന്റെ ദേശീയ നേതൃത്വം ഏതെന്നതില്‍അവര്‍ തീരുമാനം കൈക്കൊള്ളുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

സി.പി.എമ്മിന്റെ മുഖ്യശത്രു ബി.ജെ.പി.യാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബാക്കി പാര്‍ട്ടിയെല്ലാം മൃദുഹിന്ദുത്വം കളിക്കുന്നു. ബി.ജെ.പി. വോട്ട് ഒരു തരത്തിലും ഛിന്നഭിന്നമാവാതെ ഏകോപിപ്പിക്കുക എന്ന നിലപാടാണ് സി.പി.എമ്മിന്റേത്

0 Comments

Leave a comment