/uploads/news/news_കോഴിക്കോട്_ബീച്ചില്‍_തിരയില്‍പ്പെട്ട്_കാ..._1685965976_9405.png
ACCIDENT

കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി


കോഴിക്കോട്: സുഹൃത്തുക്കൾക്കൊപ്പം കടപ്പുറത്ത് ഫുട്‌ബോൾ കളിക്കുശേഷം കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു. ഒളവണ്ണ ചെറുകര കുഴിപുളത്തിൽ അബ്ദുൾ താഹിറിന്റെ മകൻ കെ.പി. മുഹമ്മദ് ആദിൽ (18), ഒളവണ്ണ ചെറുകര ടി.കെ. ഹൗസിൽ അബ്ദുറഹീമിന്റെ മകൻ ടി.കെ. ആദിൽ ഹസനെ(16) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെടുത്തു.

രാത്രി വൈകി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വെള്ളയിൽ പുലിമുട്ടിൽനിന്ന് ഞായറാഴ്ച രാത്രി 11.25-ഓടെ മുഹമ്മദ് ആദിലിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തുറമുഖത്തിന് തെക്കുഭാഗത്തായിട്ടാണ് മൃതദേഹമുണ്ടായിരുന്നത്. ഇന്നു പുലർച്ചേ ആദിൽ ഹസന്റെ മൃതദേഹവും കണ്ടെടുത്തു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഞായറാഴ്ച രാവിലെ എട്ടിന് ലയൺസ് പാർക്കിന് പിറകിലെ ബീച്ചിലാണ് അപകടം. അഞ്ചുസുഹൃത്തുക്കളടങ്ങിയ സംഘമാണ് രാവിലെ ആറുമണിയോടെ ബീച്ചിലെത്തിയത്. ഫുട്‌ബോൾ കളിച്ചശേഷം ദേഹത്തെ മണ്ണ് ഒഴിവാക്കാൻ വേണ്ടി കടലിലിറങ്ങിയപ്പോഴായിരുന്നു അപകടം.

കുളിക്കുന്നതിനിടെ ആദിൽ ഹസനാണ് ആദ്യം തിരയിൽപ്പെട്ടത്. ഇതുകണ്ട് മുഹമ്മദ് ആദിലും ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് നദീറും (17) കടലിലിറങ്ങി രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ, പെട്ടെന്നുവന്ന തിരയിൽ മുഹമ്മദ് ആദിൽ പെട്ടുപോകുകയായിരുന്നു. നദീറിനെ തീരത്തുണ്ടായിരുന്നവർ കരയ്ക്ക് കയറ്റുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന കുട്ടികൾ കോസ്റ്റൽ പോലീസിൽ മൊഴിനൽകി.

മത്സ്യത്തൊഴിലാളികളാണ് കടലിലിറങ്ങി ആദ്യം തിരച്ചിൽ നടത്തിയത്. ഫിഷറീസിന്റെ മറൈൻ ആംബുലൻസും കോസ്റ്റ്ഗാർഡും കോസ്റ്റൽ പോലീസ് നിയോഗിച്ച രണ്ടുവഞ്ചികളും തിരച്ചിലിന്റെ ഭാഗമായി. ബീച്ച് ഫയർഫോഴ്‌സും സംഭവസ്ഥലത്തെത്തി. കളക്ടർ എ. ഗീത, ഡി.സി.പി. കെ.ഇ. ബൈജു, കോസ്റ്റ് ഗാർഡ് ബേപ്പൂർ ഡെപ്യൂട്ടി കമാൻഡന്റ് എ. സുജേത് എന്നിവർ സ്ഥലം സന്ദർശിച്ചു.

മുഹമ്മദ് ആദിലിന്റെ മാതാവ്: റൈനാസ്. സഹോദരി: നഹ്‌റിൻ നഫീസ. കെ.പി. മുഹമ്മദ് ആദിൽ തളി സാമൂതിരി ഹയർസെക്കൻഡറിയിൽനിന്ന് പ്ലസ്ടു പൂർത്തിയാക്കി ബിരുദപ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു. റഹ്മത്താണ് ആദിൽ ഹസന്റെ മാതാവ്. ഫാരിസ, അജ്മൽ എന്നിവർ സഹോദരങ്ങൾ. ആദിൽ ഹസൻ മീഞ്ചന്ത സ്‌കൂളിൽനിന്ന് പത്താംക്ലാസ് പൂർത്തിയാക്കി പ്ലസ് വൺ പ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ എട്ടിന് ലയണ്‍സ് പാര്‍ക്കിന് പിറകിലെ ബീച്ചിലാണ് അപകടം. അഞ്ചുസുഹൃത്തുക്കളടങ്ങിയ സംഘമാണ് രാവിലെ ആറുമണിയോടെ ബീച്ചിലെത്തിയത്. ഫുട്‌ബോള്‍ കളിച്ചശേഷം ദേഹത്തെ മണ്ണ് ഒഴിവാക്കാന്‍വേണ്ടി കടലിലിറങ്ങിയപ്പോഴായിരുന്നു അപകടം.

0 Comments

Leave a comment