വെഞ്ഞാറമൂട്: പിരപ്പൻകോട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ദമ്പതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പിരപ്പൻകോട് മുത്തൂറ്റ് ഫിൻകോർപ്പിലാണ് തട്ടിപ്പ് നടന്നത്. കടയ്ക്കൽ സ്വദേശികളായ ബിച്ചു വിജയൻ, ഭാര്യ കൃഷ്ണ എന്നിവരാണ് 7.15 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയത്. ഏരിയ മാനേജർ പ്രവീൺ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം19നും 29നും ഇവർ പിരപ്പൻകോട് ബ്രാഞ്ചിലെത്തി 586 ഗ്രാം സ്വർണം പണയം വെച്ച് 11.90 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ഹെഡ് ഓഫീസിൽ നിന്നും എത്തിയ വിദഗ്ധ സംഘത്തിന്റെ പരിശോധനയിൽ 323 ഗ്രാം മുക്കുപണ്ടം ആണെന്ന് മനസ്സിലാക്കുകയായിരുന്നു തുടർന്ന് മാനേജർ അനുപമയും ഏരിയ മാനേജർ പ്രവീൺ കുമാറും വെഞ്ഞാറമൂട് സ്റ്റേഷനിലെത്തി പരാതി നൽകി. ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ നടത്തുന്നു.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. ദമ്പതികൾക്കായി അന്വേഷണം ആരംഭിച്ചു





0 Comments