തിരുവനന്തപുരം: ഡോ. വന്ദനദാസ് കൊലപാതക കേസിലെ പ്രതി നെടുമ്പന യു.പി സ്കൂൾ മുൻ അധ്യാപകൻ, വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ ജി. സന്ദീപിന് (42) മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് സ്ഥിരീകരിച്ച് ഡോക്ടർ. പരസ്പരവിരുദ്ധമായ സംസാരവും വിഭ്രാന്തിയുമില്ലാതായതോടെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ, പൂജപ്പുര സെൻട്രൽ ജയിലിലെത്തിയാണ് പരിശോധന നടത്തിയത്.
ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. സന്ദീപ് പ്രകടിപ്പിച്ച വിഭ്രാന്തി ലഹരിയുടെ അമിത ഉപയോഗം മൂലമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍.
ആരോഗ്യനില മെച്ചപ്പെട്ടതോടെ പൊലീസ് സന്ദീപിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
'നാട്ടുകാരില്‍ ചിലര്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കാനെത്തുന്നുവെന്ന തോന്നലായിരുന്നു എനിക്ക്. അതിനാലാണ് പൊലീസിനെ വിളിച്ചത്. ആദ്യം പൊലീസെത്തിയപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിച്ചിരുന്നു. അവര്‍ പോയശേഷം വീണ്ടും വിളിച്ചുവരുത്തി. ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ അവിടെയുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല. അവരും എന്നെ ഉപദ്രവിക്കും എന്ന് തോന്നിയതോടെയാണ് കത്തിയെടുത്തത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമിച്ചത്. വന്ദനയെ ലക്ഷ്യംവെച്ചില്ല', സന്ദീപ് പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികളുടെ കയ്യില്‍ നിന്ന് ലഹരിവസ്തുക്കള്‍ വാങ്ങിയെന്ന് സന്ദീപ് സമ്മതിച്ചു. രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണോ ഈ മൊഴികളെന്ന് ജയില്‍ വകുപ്പ് സംശയിക്കുന്നുണ്ട്. ജയില്‍ സൂപ്രണ്ട് സത്യരാജിൻ്റെ നേതൃത്വത്തിലാണ് സന്ദീപില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാതെയാണ് സന്ദീപ് പ്രതികരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരിശോധിക്കുന്നതിനിടെ അവിടെയുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല. അവരും എന്നെ ഉപദ്രവിക്കും എന്ന് തോന്നിയതോടെയാണ് കത്തിയെടുത്തത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമിച്ചത്. വന്ദനയെ ലക്ഷ്യംവെച്ചില്ല', സന്ദീപ് പറഞ്ഞു.





0 Comments