തിരുവനന്തപുരം: കളിയിക്കാവിള ഒറ്റാമരത്ത് യുവാവിനെ കാറിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയിൽ കേരള തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയക്ക് സമീപം ഒറ്റാമരത്താണ് ഇന്നലെ അർദ്ധരാത്രിയിൽ മഹീന്ദ്ര എക്സ്‍യുവി കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കൈമനം സ്വദേശിയായ ദീപു എസ് (44) നെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ദീപുവിന് തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനു വേണ്ടി 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് ദീപു പോയതാണെന്നാണു വീട്ടുകാരുടെ മൊഴി. കാറിന്റെ ഡിക്കി തുറന്നു കിടക്കുക ആയിരുന്നു. കഴുത്ത് 70 ശതമാനവും അറുത്ത നിലയിലാണ്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാവാം എന്നാണ് പൊലീസിന്റെ സംശയം
രാത്രി 12 മണിയോടെയാണ് സംഭവം കണ്ട് നാട്ടുകാർ കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചത്. കാറിന്റെ മുൻ സീറ്റിലാണ് ദീപുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തിയിട്ടില്ല. മൃതദേഹം നാഗർകോവിൽ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കളിയിക്കാവിള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ദീപുവിന് തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനു വേണ്ടി 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് ദീപു പോയതാണെന്നാണു വീട്ടുകാരുടെ മൊഴി.





0 Comments