/uploads/news/news_വ്യാജരേഖ:_വിദ്യ_കോളേജില്‍_എത്തിയതിന്റെ_c..._1686567645_4893.png
KERALA

വ്യാജരേഖ: വിദ്യ കോളേജില്‍ എത്തിയതിന്റെ CCTV ദൃശ്യങ്ങള്‍ ഇല്ലെന്ന് പോലീസ്, ഉണ്ടെന്ന് പ്രിന്‍സിപ്പല്‍


പാലക്കാട്: ഗസ്റ്റ് ലക്ചററാകാൻ വ്യാജരേഖ ഹാജരാക്കിയതുമായി ബന്ധപ്പെട്ട കേസിൽ പോലീസ് ഒളിച്ചുകളി തുടരുന്നുവെന്ന് സംശയിക്കത്തക്ക തരത്തിലുള്ള വിവരങ്ങൽ വീണ്ടും പുറത്തുവരുന്നു. അട്ടപ്പാടി സർക്കാർ കോളേജിൽ കെ. വിദ്യ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ സംബന്ധിച്ച് കോളേജിന്റെ പ്രിൻസിപ്പലും പോലീസും പറയുന്ന കാര്യങ്ങളിൽ വൈരുധ്യം. വിദ്യ കാറിൽ കോളേജിലെത്തുന്നത് അടക്കമുള്ള സിസിടിവി ദൃശ്യങ്ങളുണ്ടെന്നും അവ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ ലീലാകുമാരി പറയുന്നു. എന്നാൽ ദൃശ്യങ്ങൾ ശേഖരിക്കാൻ സാധിക്കില്ലെന്നാണ് അഗളി സി.ഐ. സലീമിന്റെ പ്രതികരണം.

വിദ്യ വന്ന ദിവസത്തെ ദൃശ്യങ്ങൾ പ്രത്യേകം മാറ്റി സൂക്ഷിച്ചിരുന്നുവെന്നാണ് പ്രിൻസിപ്പലിന്റെ വാദം. എന്നാൽ കോളേജിലെത്തിയ പോലീസ്  ആ ദൃശ്യങ്ങൾ കൊണ്ടുപോയിട്ടുണ്ടാകുമെന്നും അക്കാര്യത്തിൽ വ്യക്തയില്ലെന്നും പ്രിൻസിപ്പൽ പറയുന്നു. കോളേജിലെ സിസിടിവി ബാക്ക്അപ് അഞ്ച് ദിവസത്തേക്ക് മാത്രമുള്ളതാണെന്ന് കോളേജിൽ തെളിവെടുപ്പിനെത്തിയ സന്ദർഭത്തിൽ സിഐ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതിനാൽത്തന്നെ സിസിടിവി ദൃശ്യങ്ങൾ എടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സിസിടിവിയ്ക്ക് 12 ദിവസത്തെ ബാക്ക്അപ് ഉണ്ടെന്നാണ് പ്രിൻസിപ്പൽ പറയുന്നത്.

വിദ്യ ഇന്റർവ്യൂവിന്റെ സമയത്ത് ഹാജരാക്കിയ വ്യാജരേഖകളുടേതടക്കമുള്ള കോപ്പികൾ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകരുടെ മൊഴിയെടുത്തിട്ടുണ്ടെന്നും സിഐ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ വ്യാജരേഖകൾ എവിടെനിന്നുണ്ടാക്കി എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്നും സിഐ കൂട്ടിച്ചേർത്തു. അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാനെത്തിയ കെ. വിദ്യയെ ആദ്യമേ സംശയിച്ചിരുന്നെന്ന് പ്രിൻസിപ്പൽ നേരത്തെ പ്രതികരിച്ചിരുന്നു. അവർ നൽകിയത് വ്യാജരേഖയെന്ന് ബോധ്യമായതോടെ പോലീസിൽ പരാതി നൽകിയെന്നും പ്രിൻസിപ്പൽ പറഞ്ഞു.


അഭിമുഖം കഴിഞ്ഞ് മാർക്ക് രേഖപ്പെടുത്തുമ്പോൾ തന്നെ വിദ്യയെ സംശയം തോന്നിയതായും വിദ്യയെ ഫോണിൽ വിളിച്ച് ലഭ്യമാകാതെ വന്നപ്പോൾ മഹാരാജാസ് കോളേജിനെ ബന്ധപ്പെടുകയും അവർ നൽകിയത് വ്യാജരേഖയെന്ന് ബോധ്യമായതോടെ പോലീസിൽ പരാതി നൽകിയതായും പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു. പോലീസിന് വിശദമായ വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പൽ പറഞ്ഞു. കോളേജിൽ ഉപയോഗിക്കുന്ന സീലും ഒപ്പും അല്ല സർട്ടിഫിക്കറ്റിൽ വിദ്യ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് കോളേജിന്റെ വാദം.

വിദ്യ വന്ന ദിവസത്തെ ദൃശ്യങ്ങൾ പ്രത്യേകം മാറ്റി സൂക്ഷിച്ചിരുന്നുവെന്നാണ് പ്രിൻസിപ്പലിന്റെ വാദം. എന്നാൽ കോളേജിലെത്തിയ പോലീസ്  ആ ദൃശ്യങ്ങൾ കൊണ്ടുപോയിട്ടുണ്ടാകുമെന്നും അക്കാര്യത്തിൽ വ്യക്തയില്ലെന്നും പ്രിൻസിപ്പൽ പറയുന്നു.

0 Comments

Leave a comment