കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസന്‍ ആശുപത്രിയിൽ. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് അങ്കമാലിയിലെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അദ്ദേഹം നിലവില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സ തേടുന്നതായാണ് വിവരം.
മാര്‍ച്ച് 30നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. തുടർന്ന് മാര്‍ച്ച് 31 ന് ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു.
ബൈപ്പാസ് സര്‍ജറി കഴിഞ്ഞ് മൂന്ന് ദിവസം ശ്രീനിവാസനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം വെന്റിലേറ്ററില്‍ നിന്നും മാറ്റി. എന്നാല്‍ അതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാവുകയായിരുന്നു.
ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബൈപ്പാസ് സര്‍ജറി കഴിഞ്ഞ് മൂന്ന് ദിവസം ശ്രീനിവാസനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം വെന്റിലേറ്ററില്‍ നിന്നും മാറ്റി. എന്നാല്‍ അതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാവുകയായിരുന്നു.





0 Comments