കോട്ടയം എറണാകുളം ജില്ലകളുടെ ഭരണതലപ്പത്ത് ദമ്പതികൾ. എറണാകുളം ജില്ലാ കളക്ടറായി എൻ എസ് കെ ഉമേഷ് ചുമതല ഏറ്റെടുത്തതിനു പിന്നാലെ കോട്ടയം കളക്ടറായി ഭാര്യ വി വിഘ്നേശ്വരിയാണ് എത്തിയത്. കോട്ടയത്തിന്റെ സമഗ്രപുരോഗതിക്ക് നൂതന ഇടപെടലുകൾ നടത്തുമെന്നാണ് വിഘ്നേശ്വരിയുടെ പ്രഖ്യാപനം.
2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥ വി വിഘ്നേശ്വരി സകുടുംബം എത്തിയാണ് പുതിയ കളക്ടർ പദവി ഏറ്റെടുത്തത്. ജില്ലാ കളക്ടറെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി ജോസഫും ജീവനക്കാരും ചേര്‍ന്നാണ് സ്വീകരിച്ചത്. എ ഡി എമ്മില്‍ നിന്നാണ് ചുമതലയേറ്റെടുത്തത്. പിതാവ് കെ ആര്‍. വേലൈച്ചാമി, മാതാവ് എം എസ് വി ശാന്തി, സഹോദരി ഡോ വി ഭുവനേശ്വരി, സഹോദരിയുടെ മക്കളായ ധനുശ്രീ, ഋഷിത് തരൂണ്‍ എന്നിവരും വി വിഘ്നേശ്വരിക്കൊപ്പമുണ്ടായിരുന്നു.
വിഘ്നേശ്വരിയുടെ ജീവിത പങ്കാളിയും,
തൊട്ടടുത്ത ജില്ലയായ എറണാകുളത്തിന്റെ കളക്ടറുമായ എൻഎസ്‌കെ ഉമേഷ്, മൂന്ന് മാസം മുമ്പ് ബ്രഹ്‌മപുരം കത്തിയെരിയുമ്പോഴാണ് കളക്ടർ സ്ഥാനത്തെത്തുന്നത്. സമീപ ജില്ലയിലേക്ക് ഭാര്യ കൂടി എത്തിയതോടെ സന്തോഷത്തിലാണ് ഉമേഷ്. ഒപ്പം ക്രിയാത്മക ഭരണത്തിന് പരസ്പര ആശയവിനിമയവും ഇരുവരും ഗുണകരമായി കാണുന്നു.
സോഷ്യൽ മീഡിയ ക്യാമ്പയിൻ വഴി ജില്ലയെ കുറിച്ച് പഠിക്കാനും നൂതന പദ്ധതികൾ നടപ്പാക്കാനുമാണ് വിഘ്നേശ്വരിയുടെ ആദ്യ ശ്രമം. അതിനുള്ള പ്രാഥമിക നടപടികൾ ആരംഭിക്കുകയും ചെയ്തു. കെ ടി ഡി സി എംഡി ആയും കൊളീജിയറ്റ് എജ്യുക്കേഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട് വിഘ്നേശ്വരി. കോട്ടയം കളക്ടറായിരുന്ന ഡോ പി കെ ജയശ്രീ സര്‍വീസില്‍ നിന്നു വിരമിച്ചതിനെ തുടര്‍ന്നാണ് ജില്ലയുടെ 48-ാമത് കളക്ടറായി വി വിഘ്നേശ്വരി ചുമതലയേറ്റത്.
എറണാകുളം കളക്ടർ എൻഎസ്‌കെ ഉമേഷ്, മൂന്ന് മാസം മുമ്പ് ബ്രഹ്‌മപുരം കത്തിയെരിയുമ്പോഴാണ് കളക്ടർ സ്ഥാനത്തെത്തുന്നത്. സമീപ ജില്ലയിലേക്ക് ഭാര്യ കൂടി എത്തിയതോടെ സന്തോഷത്തിലാണ് ഉമേഷ്.





0 Comments