തിരുവനന്തപുരം:തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെയും ഇടയിലായി രൂപം കൊണ്ട 'ഫോനി' ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ചു കൊണ്ട് മണിക്കൂറിൽ 9 കി.മീ വേഗതയിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് ഇന്ത്യൻ സമയം വൈകീട്ട് 5.30 നോട് കൂടി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ 5.9 N അക്ഷാംശത്തിലും 88.5 E രേഖാംശത്തിലും എത്തിയിരിക്കുന്നു. തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്ന് 1200 കി.മീയും ആന്ധ്രപ്രദേശിലെ മച്ചിലി പട്ടണത്തിൽ നിന്ന് 1390 കി.മീ ദൂരത്തിലുമാണ് നിലവിൽ ഫോനി എത്തിയിരിക്കുന്നത്. അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായും (severe cyclonic storm) തുടർന്നുള്ള 24 മണിക്കൂറിൽ അതിതീവ്ര ചുഴലിക്കാറ്റായും (very severe cyclonic storm) മാറുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഏപ്രിൽ 30 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന 'ഫോനി' അതിന് ശേഷം വടക്ക് കിഴക്ക് ദിശയിൽ മാറി സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കേരളം ഫോനി ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ ഇല്ല. എന്നാൽ ചില ജില്ലകളിൽ ശക്തമായ കാറ്റും മഴയും ഉണ്ടായേക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അലെർട്ട് പ്രഖ്യാപിച്ച ജില്ലകളുടെ വിവരങ്ങളും പൊതുജനങ്ങൾക്കായുള്ള സുരക്ഷാ മുന്നറിയിപ്പുകളും നേരത്തെ പുറപ്പെടുവിച്ചിട്ടുണ്ട്.
ഫോനി ചുഴലിക്കാറ്റ്





0 Comments