/uploads/news/news_തിരിച്ചടി_വ്യാപകമാവുമെന്ന്_ആശങ്ക,_പഴയ_സഖ..._1686310558_2930.png
National

തിരിച്ചടി വ്യാപകമാവുമെന്ന് ആശങ്ക, പഴയ സഖ്യകക്ഷികളെ തിരിച്ചെത്തിക്കാൻ ബിജെപി നീക്കം


ഗുജറാത്ത്: കർണാടകയിലെ തിരിച്ചടിയും, രാജ്യത്ത് ഉരുത്തിരിയുന്ന പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പുതിയ തന്ത്രങ്ങൾ മെനയാൻ ബിജെപി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് എൻഡിഎയെ ശക്തിപ്പെടുത്താൻ തിരക്കിട്ട നീക്കങ്ങൾ നടത്തുകയാണ് ബിജെപി. പഴയ സഖ്യ കക്ഷികളെ പാളയത്തിലെത്തിച്ച് പ്രതിപക്ഷ പാർട്ടികളെ നേരിടാനുള്ള ശ്രമങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.

ദക്ഷിണേന്ത്യയിൽ ഭരണമുണ്ടായിരുന്ന ഏക സംസ്ഥാനമായ കർണാടകയിൽ എറ്റുവാങ്ങിയ പരാജയം തന്നെയാണ് ബിജെപിയുടെ ആശങ്ക വർധിപ്പിക്കുന്നത്. കർണാടകയിൽ നിന്ന് തന്നെ ഇതിനെ പ്രതിരോധിക്കാനാണ് പാർട്ടി നേതൃത്വം ശ്രമിക്കുന്നതിന്. ഇതിന്റെ ഭാഗമായി ജനതാദൾ സെകുലറിനെ മുന്നണിയിലെത്തിക്കാനാണ് നീക്കം. ജെഡിഎസുമായി മുന്നണി ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നായ ആന്ധ്ര പ്രദേശിൽ തെലുങ്ക് ദേശം പാർട്ടി (ടിഡിപി)യെ ഒപ്പം കൂട്ടാനാണ് പദ്ധതി. കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ എൻഡിഎയോട് പിണങ്ങിയ ശിരോമണി അകാലിദളുമായി പഞ്ചാബിൽ ബന്ധം ശക്തമാക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്.

മഹാരാഷ്ട്രയിൽ എക്‌നാഥ് ഷിൻഡേ നേതൃത്വം നൽകുന്ന ശിവസേന പക്ഷവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും, തമിഴ്നാട്ടിൽ എഐഎഡിഎംകെയുമായുള്ള മുന്നണി നിലനിർത്താനും നേരത്തെ തന്നെ ബിജെപി ധാരണയിലെത്തിയിരുന്നു.

ഇതിന് പുറമെ ഹിന്ദി ഹൃദയ ഭൂമിയിലെ അസ്വസ്ഥതകൾ മറികടക്കാൻ ഉത്തർ പ്രദേശ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചെറു പ്രാദേശിക പാർട്ടികളെ ഒപ്പം നിർത്തുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. യുപിയിൽ അപ്നാ ദളിനെ നിലനിർത്താനും ബിജെപി ശ്രമിക്കുന്നുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിലും ചെറുപാർട്ടികളെ ഒപ്പം നിർത്തേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് ചർച്ചയായിരുന്നു.


ടിഡിപി, ശിവസേന, ജെഡിയു, ശിരോമണി അകാലിദൾ പാർട്ടികൾ മുന്നണി വിട്ട സാഹചര്യം കൈകാര്യം ചെയ്ത രീതി ഈ സംസ്ഥാനങ്ങളിലെ ജനവികാരത്തെ സ്വാധീനിച്ചിരുന്നു എന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വാദം. പ്രാദേശിക പാർട്ടികളെ ബിജെപി അംഗീകരിക്കുന്നില്ലെന്ന വികാരം ഉയരാൻ ഈ നിലപാടുകൾ കാരണമായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. നിർണായക ഘട്ടങ്ങളിൽ മുന്നണിയ്ക്ക് ഒപ്പം നിൽക്കുന്നുണ്ടെങ്കിലും ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസ്, ഒഡിഷയിൽ ബിജെഡി തുടങ്ങിയ പാർട്ടികൾ ഔദ്യോഗികമായി മുന്നണിയുടെ ഭാഗമാകാൻ തയ്യാറല്ലാത്ത വിഷയവും പ്രാദേശിക വികാരം തിരിച്ചടിയാകാതിരിക്കാനാണെന്നാണ് ബിജെപി ക്യാമ്പ് വിശ്വസിക്കുന്നത്. ആന്ധ്രാപ്രദേശിൽ വൈഎസ്ആർസിപിയെ പുറത്താക്കി അധികാരം പിടിക്കാനാണ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാൻ നായിഡുവിനെ പ്രേരിപ്പിക്കുന്നത്.

തിരിച്ചടി വ്യാപകമാവുമെന്ന് ആശങ്ക, പഴയ സഖ്യകക്ഷികളെ തിരിച്ചെത്തിക്കാൻ ബിജെപി നീക്കംതിരിച്ചടി വ്യാപകമാവുമെന്ന് ആശങ്ക, പഴയ സഖ്യകക്ഷികളെ തിരിച്ചെത്തിക്കാൻ ബിജെപി നീക്കം
മുന്നണി ശക്തിപ്പെടുത്താനുള്ള ചർച്ചകൾ ഒരു വശത്ത് പുരോഗമിക്കുമ്പോൾ മറ്റ് ചില സംസ്ഥാനങ്ങളിൽ മുന്നണി സംവിധാനങ്ങളുടെ അടിത്തറയിൽ ഇളക്കം തട്ടുന്നതാണ് ബിജെപിക്ക് തിരിച്ചടിയാകുന്നത്. ഹരിയാനയാണ് ഇതിലെ ഒടുവിലെ ഉദാഹരണം. ഹരിയാന സർക്കാരിൽ ബിജെപിയുടെ മുഖ്യ പങ്കാളിയായ ജനനായക് ജനതാ പാർട്ടി (ജെജെപി) 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സഖ്യത്തിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ ഹരിയാന സർക്കാരിനെ നിലനിർത്താൻ സ്വതന്ത്രരുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് ബിജെപി. ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ച് ഹരിയാനയിലെ ഖാപ്പ് പഞ്ചായത്ത് രംഗത്തെത്തിയ സാഹചര്യം തിരിച്ചടിയാകുമോ എന്ന ഭയം നിലനിൽക്കുന്നതിനിടെയാണ് മുന്നണിയിലെ പ്രധാന സഖ്യകക്ഷി തിരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന നിലപാട് സ്വീകരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എന്‍ഡിഎയെ ശക്തിപ്പെടുത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ് ബിജെപി.

0 Comments

Leave a comment