തമിഴ്നാട് : തമിഴ്‌നാട്ടിൽ സർക്കാർ ഉടമസ്ഥതയിലുള്ള 500 മദ്യശാലകൾ നാളെ പൂട്ടും. സംസ്ഥാനത്തുടനീളമുള്ള 5,329 ചില്ലറ മദ്യശാലകളിൽ 500 എണ്ണം പൂട്ടാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഘട്ടംഘട്ടമായി മദ്യശാലകൾ അടച്ചുപൂട്ടാനുള്ള സർക്കാർ നയത്തിന് തുടക്കമിട്ടാണ് നടപടി.
തെരഞ്ഞെടുത്ത 500 ഔട്ട്‌ലറ്റുകൾ നാളെ മുതൽ പ്രവർത്തിക്കില്ലെന്ന് തമിഴ്‌നാട് സ്‌റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷന് വ്യക്തമാക്കി. സംസ്ഥാനത്തുടനീളമുള്ള 5,329 ചില്ലറ മദ്യവിൽപ്പനശാലകളിൽ 500 ഔട്ട്‌ലറ്റുകൾ അടച്ചുപൂട്ടുമെന്ന് അദ്ദേഹം ഏപ്രിൽ 12 ന് സംസ്ഥാന നിയമസഭയിൽ പറഞ്ഞിരുന്നു.
ചെന്നൈയിൽ മാത്രം 138 മദ്യശാലകളാണ് പൂട്ടുക. കോയമ്പത്തൂർ മേഖലയിൽ 138 ഉം മധുരയിൽ 125ഉം മദ്യശാലകൾ അടച്ചിടും. എക്സൈസ് മന്ത്രി സെന്തിൽ ബാലാജി ഇത് സംബന്ധിച്ച നിർദ്ദേശം കഴിഞ്ഞ ഏപ്രിലിൽ നൽകിയിരുന്നു.
ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഏപ്രിൽ 20 നാണ് പുറത്തിറങ്ങിയത്. പ്രതിപക്ഷമായ പട്ടാളി മക്കൾ പാർട്ടി (പിഎംകെ) നടപടിയെ സ്വാഗതം ചെയ്യുകയും സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ചെന്നൈയിൽ മാത്രം 138 മദ്യശാലകളാണ് പൂട്ടുക. കോയമ്പത്തൂർ മേഖലയിൽ 138 ഉം മധുരയിൽ 125ഉം മദ്യശാലകൾ അടച്ചിടും. എക്സൈസ് മന്ത്രി സെന്തിൽ ബാലാജി ഇത് സംബന്ധിച്ച നിർദ്ദേശം കഴിഞ്ഞ ഏപ്രിലിൽ നൽകിയിരുന്നു.





0 Comments