/uploads/news/1367-mullappally-pinarayi_710x400xt.jpg
Others

മുഖ്യമന്ത്രിയുടേയും ആര്‍.എസ്.എസിന്റേയും രഹസ്യധാരണ പ്രകടമായെന്നു മുല്ലപ്പള്ളി


<p>തിരുവനന്തപുരം: പരസ്പര ധാരണയോടെ പ്രവര്&zwj;ത്തിക്കുന്ന മുഖ്യമന്ത്രിയുടേയും ആര്&zwj;.എസ്.എസിന്റേയും രഹസ്യ ധാരണ ഗവര്&zwj;ണറുടെ നയപ്രഖ്യാപന ദിവസം പ്രകടമായെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്&zwj;.</p> <div>പൗരത്വ നിയമത്തിനെതിരേയുള്ള ഗവര്&zwj;ണറുടെ പ്രസംഗത്തിലെ 18-ാം ഖണ്ഡിക വായിക്കില്ലെന്നായിരുന്നു ഗവര്&zwj;ണറുടെ നിലപാട്. എന്നാല്&zwj; മുഖ്യമന്ത്രിയുമായി കൂടി കാഴ്ച നടത്തിയ ശേഷം ഗവര്&zwj;ണര്&zwj; തന്റെ വിയോജന കുറിപ്പോടെ ആ ഭാഗം വായിച്ചത് വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ്.</div> <div>മനുഷ്യച്ചങ്ങലയ്ക്കു ശേഷം മുഖ്യമന്ത്രി നേരേ പോയത് ഗവര്&zwj;ണ്ണറുടെ അടുത്തേക്കാണ്. പൗരത്വ നിയമ ഭേദഗതി നിയമം സംബന്ധിച്ച് തികച്ചും പരസ്പര വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നവര്&zwj; തമ്മിലുള്ള ഒളിച്ചുകളി ഒരിക്കല്&zwj;ക്കൂടി തെളിഞ്ഞിരിക്കുന്നു. പൗരത്വ നിയമ ദേദഗതിയെ അനുകൂലിച്ച് ഗവര്&zwj;ണറും എതിര്&zwj;ത്ത് മുഖ്യമന്ത്രിയും നിലപാടെടുത്തത് കേരളത്തില്&zwj; നടത്തിയത് നാടകമാണെന്ന് പൊതുജനത്തിന് ബോധ്യമായി. പരസ്പരം പോരാടുമ്പോഴും ഗവര്&zwj;ണറും മുഖ്യമന്ത്രിയും പരസ്പരം പുകഴ്ത്തുന്ന വിചിത്ര കാഴ്ചയാണ് പ്രബുദ്ധ കേരളം കണ്ടത്. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ&nbsp; മുഖ്യമന്ത്രിയുടെ നിലപാടില്&zwj; സത്യസന്ധതയും ആത്മാര്&zwj;ത്ഥതയും ഇല്ല. നിയമത്തിനെതിരാണ് സര്&zwj;ക്കാരും ഇടതുപക്ഷവും എന്ന് വരുത്തിത്തീര്&zwj;ക്കാനും ജനങ്ങളുടെ കണ്ണില്&zwj; പൊടിയിടാനുമുള്ള മുഖ്യമന്ത്രിയുടെ തന്ത്രമായിരുന്നു പരസ്യപ്രസ്താവനകള്&zwj;. ഇത് മുന്നില്&zwj; കണ്ടുകൊണ്ടാണ് താന്&zwj; സംയുക്ത സമരത്തെ എതിര്&zwj;ത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.</div> <div>&nbsp;</div> <div>ഗവര്&zwj;ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയത്തെ&nbsp; മുഖ്യമന്ത്രി ഗവര്&zwj;ണറുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്&zwj;&nbsp; ഭരണപക്ഷം എതിര്&zwj;ക്കുമെന്ന് തീര്&zwj;ച്ച. ബി.ജെ.പി കേന്ദ്ര നേതൃത്വതവും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്. ഇതോടെ സി.പി.എം. പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്വീകരിച്ച നിലപാടിലെ പൊയ്മുഖം ഒരിക്കല്&zwj;ക്കൂടി അഴിഞ്ഞു വീഴുമെന്നും മുല്ലപ്പള്ളി പറഞ്ഞു.</div> <div>&nbsp;</div> <div>പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടതുപക്ഷവുമായി യോജിച്ച് സമരത്തിനില്ലെന്ന കോണ്&zwj;ഗ്രസിന്റെ നിലപാട് സാധൂകരിക്കുന്നതാണ് നിയമസഭയില്&zwj; നടന്ന സംഭവങ്ങളെന്ന് ന്യൂനപക്ഷ വിഭാഗങ്ങള്&zwj; തിരിച്ചറിയണം. ന്യൂനപക്ഷ വിഭാഗങ്ങളോട് സി.പി.എമ്മിന് ഒരുകാലത്തും പ്രതിബദ്ധതയില്ല. ന്യൂനപക്ഷ വിഭാഗത്തെ പൂര്&zwj;ണ്ണമായും വഞ്ചിച്ചു. ഈ വിഭാഗത്തോടുള്ള സി.പി.എമ്മിന്റെ കപട സ്നേഹം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്&zwj; സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടിന്റെ ഭാഗംമാത്രമാണ്.</div> <div>&nbsp;</div> <div>നരേന്ദ്ര മോദിയേയും ആര്&zwj;.എസ്.സിനേയും വിമര്&zwj;ശിക്കാന്&zwj; നാളിതുവരെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മുസ്ലീം വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന വാചോടാപം എന്നതില്&zwj; കഴിഞ്ഞ് സി.പി.എമ്മിന് ന്യൂനപക്ഷ വിഭാഗങ്ങളോട് ഒരു ആത്മാര്&zwj;ത്ഥയുമില്ലെന്ന് തിരിച്ചറിയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.</div> <div>നിയമസഭ ഐക്യകണ്ഠ്യേന പാസാക്കിയ പ്രമേയത്തെ അവഹേളിച്ച ഗവര്&zwj;ണര്&zwj;ക്കെതിരെ മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിക്കേണ്ടത്. അദ്ദേഹം അതിനു തയ്യാറാകാത്തതു കൊണ്ടാണ് പ്രതിപക്ഷ നേതാവ് പ്രമേയത്തിന് നോട്ടീസ് നല്&zwj;കിയത്. പൗരത്വ നിയമഭേദഗതിയെ എതിര്&zwj;ക്കുന്ന സി.പി.എം നിലപാടില്&zwj; എന്തെങ്കിലും ആത്മാര്&zwj;ത്ഥത ഉണ്ടെങ്കില്&zwj; പ്രതിപക്ഷത്തിന്റെ പ്രമേയത്തെ അനുകൂലിക്കണം. ഗവര്&zwj;ണര്&zwj;ക്കെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എം.എല്&zwj;.എമാരെ വാച്ച് ആന്റ് വാര്&zwj;ഡിനെ കൊണ്ട കയ്യേറ്റം ചെയ്ത നടപടി അംഗീകരിക്കാനാവുന്നതല്ലെന്നും കേരളത്തിന്റെ ചരിത്രത്തില്&zwj; കേട്ടുകേള്&zwj;വിയില്ലാത്തതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.</div> <div>&nbsp;</div> <div>നയപ്രഖ്യാപനത്തില്&zwj; രാജ്യത്ത് വലിയ സാമ്പത്തിക മാന്ദ്യം നിലനില്&zwj;ക്കുന്നു എന്ന് ഗവര്&zwj;ണ്ണര്&zwj; പരസ്യമായി വ്യക്തമാക്കിയതിലൂടെ മോദി സര്&zwj;ക്കാരിന്റെ സമ്പൂര്&zwj;ണ്ണ പരാജയമാണെന്ന് തുറന്ന് കാട്ടിയതിനെ കെ.പി.സി.സി സ്വാഗതം ചെയ്യുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.</div>

മുഖ്യമന്ത്രിയുടേയും ആര്‍.എസ്.എസിന്റേയും രഹസ്യധാരണ പ്രകടമായെന്നു മുല്ലപ്പള്ളി

0 Comments

Leave a comment