കള്ളിക്കാട്; തിരുവനന്തപുരം: ബൈക്ക് യാത്രക്കാരെ കാട്ടുപോത്ത് ആക്രമിച്ചു കള്ളിക്കാട് സ്വദേശികളായ സജീവ് കുമാർ, ചന്ദ്രൻ എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. കള്ളിക്കാട് വിയ കോണത്തു നിന്ന് കള്ളിക്കാട് ജംഗ്ഷനിലേക്ക് ബൈക്കിൽ യാത്ര ചെയ്യവേ റോഡിൽ നിന്ന കാട്ടുപോത്താണ് ഇരുവരെയും ആക്രമിച്ചത്. ചന്ദ്രനെയും, സജീവ് കുമാറും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി.
സംഭവസ്ഥലത്തു നിന്ന് അര കിലോമീറ്റര്‍ മാത്രമാണ് നെട്ടുകാൽ തെരി ഓപ്പൺ ജയിലിൻ്റെ റബ്ബർ പുരയിടം. ആക്രമണത്തിന് ശേഷം കാട്ടുപോത്ത് നെയ്യാർ കനാൽ ചാടിക്കടന്ന് ജയിൽ കൊമ്പൗണ്ടിലേക്ക് കടന്നതായും പോകുന്ന വഴിയിലും കാൽനട യാത്രക്കാരനെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഒറ്റയാൻ കാട്ടുപോത്താണ് ആക്രമിച്ചത്. ജയിൽ കോമ്പൗണ്ട് കാടുകയറി കിടക്കുന്നതിനാൽ വനത്തിൽ നിന്ന് കാട്ടുപോത്ത് ജയിൽ പുരയിടത്തിലെത്തി സ്ഥിരമായി തമ്പടിച്ച് കിടക്കുന്നുണ്ട്. ഇതിനെ ജയിൽ കോമ്പൗണ്ടിൽ നിന്ന് തുരത്തി വനത്തിലേക്ക് കയറ്റിയില്ലെങ്കിൽ ഇനിയും അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പന്ത ശ്രീകുമാർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഭരണസമിതിയെന്ന നിലയിൽ വനം വകുപ്പിന് വിവരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റയാൻ കാട്ടുപോത്താണ് ആക്രമിച്ചത്. ജയിൽ കോമ്പൗണ്ട് കാടുകയറി കിടക്കുന്നതിനാൽ വനത്തിൽ നിന്ന് കാട്ടുപോത്ത് ജയിൽ പുരയിടത്തിലെത്തി സ്ഥിരമായി തമ്പടിച്ച് കിടക്കുന്നുണ്ട്





0 Comments