/uploads/news/news_ആറുവയസ്സുകാരിയായ_മകളെ_വെട്ടിക്കൊന്ന_പിതാ..._1702639530_8697.jpg
BREAKING

ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന പിതാവ് ജയിലിലേക്ക് കൊണ്ടുപോകുംവഴി ട്രെയിനിൽ നിന്ന് ചാടി മരിച്ചു


കൊല്ലം: മാവേലിക്കരയിൽ ആറ് വയസ്സുകാരി മകളെ മഴു കൊണ്ട് വെട്ടിക്കൊന്ന കേസിലെ പ്രതിയായ പിതാവ് ശ്രീമഹേഷ് ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കി. ആറ് വയസ്സുള്ള മകൾ നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീമഹേഷ്. 

ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി മുൻപാകെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനായി കൊണ്ടുപോയശേഷം തിരികെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകവേ ഉച്ചയ്ക്ക് മൂന്നേമുക്കാലോടെ ശാസ്‌താംകോട്ട റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു ശ്രീമഹേഷ്‌ ചാടിയത്. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടപ്പോൾ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ട മഹേഷ് ടെയിനിൽ നിന്ന് പുറത്തേക്ക് ചാടുകയും, ട്രെയിനിന് അടിയിൽപ്പെടുകയുമായിരുന്നു.

കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം ഉണ്ടായത്. പുന്നമൂട് ആനക്കൂട്ടില്‍ വീടിന്റെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നക്ഷത്രയെ ഒരു സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് ചരിച്ചു കിടത്തിയ ശേഷം കൈയ്യില്‍ ഒളിപ്പിച്ച മഴു ഉപയോഗിച്ച് ശ്രീമഹേഷ്, വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അപ്രതീക്ഷിതമായി അവിടേക്ക് കയറിച്ചെന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദയേയും ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ആദ്യഭാര്യയുടെ മരണശേഷം വേറെ വിവാഹം കഴിക്കാൻ തയ്യാറെടുത്ത ശ്രീമഹേഷിന്, മകളായ നക്ഷത്ര തടസ്സമാകുന്നു എന്ന് തോന്നിയപ്പോഴാണ് മകളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കുറ്റകൃത്യം നടന്നശേഷം ഉടൻതന്നെ അറസ്റ്റിലായ ശ്രീ മഹേഷിനെതിരായ കുറ്റപത്രം 76 ദിവസത്തിനുള്ളിൽ തന്നെ ഫയൽ ചെയ്തിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ മാവേലിക്കര എസ്‌എച്ച്ഒ സി. ശ്രീജിത് ആണ് കുറ്റപത്രം സമർപ്പിച്ചത്. ശ്രീ മഹേഷിനെതിരെയുള്ള കുറ്റപത്രം ഇന്നു വായിച്ചു കേൾപ്പിച്ചിരുന്നു. സാക്ഷി വിസ്താരം ജനുവരി 16 ന് ആരംഭിക്കാനായി കേസ് മാറ്റിയിരുന്നു. നക്ഷത്രയെ കൊലപ്പെടുത്തിയ തൊട്ടടുത്ത ദിവസം റിമാൻഡ് ചെയ്യപ്പെട്ട ശ്രീമഹേഷ് ജയിലിൽ വച്ച് ബ്ലെയ്ഡ് ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

 

𝐤𝐚𝐳𝐡𝐚𝐤𝐮𝐭𝐭𝐨𝐦.𝐧𝐞𝐭 ൻ്റെ വാർത്തകൾ നിങ്ങളുടെ 𝙬𝙝𝙖𝙩𝙨𝘼𝙥𝙥 ൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇👇👇👇👇

https://chat.whatsapp.com/CRn3NYYGPB7K0bs0JTxuq9

വിചാരണക്ക് ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം.

0 Comments

Leave a comment