/uploads/news/news_വ്ളോഗർ_റാഷിദയുടെ_ഹണിട്രാപ്പ്:_ഭാര്യ_പിള്..._1669200971_8150.png
Crime

വ്ളോഗർ റാഷിദയുടെ ഹണിട്രാപ്പ്: ഭാര്യ പിള്ളേരെ നോക്കാൻ വീട്ടിലേക്കും, ഭർത്താവ് കുതിരവട്ടത്തേക്കും


മലപ്പുറം: മലപ്പുറം കൽപകഞ്ചേരിയിലെ അറുപത്തിയെട്ടുകാരനായ മുൻ ജനപ്രതിനിധിയെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കുമാറ്റി. പ്രതി റിമാൻഡിൽ കഴിയുന്ന തിരൂർ സബ് ജയിലിൽ വെച്ചു ബഹളംവെക്കുകയും പരസ്പര ബന്ധമില്ലാത്ത രീതിയിൽ സംസാരിക്കുകയും ചെയ്തതോടെയാണ് തിരൂർ ജയിൽസൂപ്രണ്ടിൻറെ നേതൃത്വത്തിൽ നാലകത്ത് നിഷാദിനെ(36) മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയത്.


കേസിൽ ഹണിട്രാപ്പ് നടത്തിയ നിഷാദിൻറെ ഭാര്യയും വ്‌ളോഗറുമായ റാഷിദ(30)ക്കു ആറുമാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനാൽ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സമാനമായാണ് ഭർത്താവും ജയിലിൽനിന്നും രക്ഷനേടാൻ ശ്രമിക്കുന്നതെന്ന സംശയവും പോലീസിനുണ്ട്. എന്നാൽ സബ് ജയിലിൽ ബഹളം വെച്ചതിനാൽതന്നെ ഇതിൻറെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്നതിനാലാണ് സബ്ജയിൽ അധികൃതർ പ്രതിയെ കുതിരവട്ടത്തേക്കു കൊണ്ടുപോയത്. ഇതുസംബന്ധിച്ചു മുമ്പു നടത്തിയ മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകളുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

മലപ്പുറം കൽപകഞ്ചേരിയിലെ അറുപത്തിയെട്ടുകാരനായ മുൻ ജനപ്രതിനിധിയെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ കൈക്കലാക്കിയ വ്‌ളോഗറും ഭർത്താവും പണം ആവശ്യപ്പെട്ടത് ഹോട്ടൽ ബിസിനസ്സ് തുടങ്ങാനാണെന്നും പറഞ്ഞായിരുന്നു. എന്നാൽ 23ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ പിന്നീട് നയിച്ചത് ആഡംബര ജീവിതമായിരുന്നു.


പുത്തൻകാറും വാങ്ങി യാത്രകൾപോയി വീഡിയോകൾ ചെയ്തതും 68കാരൻ നൽകി പണം കൊണ്ടാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതുസംബന്ധിച്ചു ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചു വരികയാണെന്നു അന്വേഷണോദ്യോഗസ്ഥനായ കൽപകഞ്ചേരി എസ് ഐ പറഞ്ഞു. പല തവണകളായി യുവതിയും ഭർത്താവും ചേർന്ന് 23 ലക്ഷം രൂപയാണ് കൈക്കലാക്കിയത്. മലയ് മല്ലു എന്ന യു ട്യൂബ് ചാനലിലൂടെ വീഡിയോകൾ ചെയ്യുന്നവരാണ് പ്രതികൾ. മലയ് മല്ലൂസ് എന്നാണ് റാഷിദയുടെ വ്ലോഗിൻറെ പേര്.


68കാരനെ ഹണിട്രാപ്പിൽപെടുത്തി പണം തട്ടിയതു ഇവർ താമസിച്ചിരുന്ന ആലുവയിലെ ഫ്‌ളാറ്റിൽ എത്തിച്ചുതന്നെയായിരുന്നു. ഇവിടെയായിരുന്ന ദമ്പതികളുടെ താമസം. പിന്നീട് അറസ്റ്റിലാവുന്നതിന്റെ ഒരാഴ്ച്ച മുമ്പാണ് ആലുവയിലെ ഫ്ളാറ്റ് ഒഴിവാക്കി തൃശൂരിൽ വാടക വീട് എടുത്തത്. എണ്ണായിരം രൂപയാണ് തൃശൂരിൽ ഇവർ താമസിക്കുന്ന വീടിൻറെ വാടക. പേരിന് വ്ലോഗുണ്ടെങ്കിലും ഇതിൽനിന്നും കാര്യമായ വരുമാനമൊന്നും ഇല്ലെന്നും ഏതെങ്കിലും വിധത്തിൽ പണം സമ്പാദിച്ച് നല്ല രീതിയിൽ ജീവിക്കണമെന്ന് ദമ്പതികൾ തീരുമാനിച്ചിരുന്നതെന്നുമാണ് പോലീസിൻറെ പ്രാഥമിക നിഗമനം. ഇതിനാണ് 68കാരനെ തന്നെ കരുവാക്കിയത്. സാമ്പത്തികമായി ഉന്നതിയിലുള്ള ഇദ്ദേഹത്തെ അങ്ങോട്ടുചെന്ന് പ്രലോഭിപ്പിച്ചാണ് റാഷിദ വശത്താക്കിയത്.

തങ്ങൾക്ക് ജീവിക്കാൻ പ്രയാസകരമായ അവസ്ഥയാണെന്നും ഭർത്താവിന് ഹോട്ടൽ ബിസിനസ്സ് ആരംഭിക്കാനാണെന്നും പറഞ്ഞാണ് പണം തട്ടിയെടുത്തത്. ആദ്യം കഴിയുന്ന രീതിയിൽ ഇയാൾ സഹായം നൽകിയെങ്കിലും പിന്നീടാണിത് ചതിയാണെന്നും എത്ര നൽകിയാലും അവസാനിക്കാത്ത ചതിക്കുഴിയിലാണ് താൻ എത്തിയതെന്നും 68കാരനും മനസ്സിലായത്. പിന്നീട് ആലുവയിലെ ഫ്ലാറ്റിൽ വെച്ച് തന്നോടൊപ്പം പകർത്തിയ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിത്തുടങ്ങി. ഒരു വർഷത്തോളമാണ് തവണകളായി 23ലക്ഷം രൂപ തട്ടിയെടുത്തത്.

മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വരുത്തിതീർത്ത് ജയിലിൽ നിന്ന് പുറത്തുകടക്കാനുള്ള ശ്രമമാണോ നിഷാദിൻറേതെന്ന സംശയവും നിലനിൽക്കുന്നു

0 Comments

Leave a comment