/uploads/news/news_മനുഷ്യനാകണമെന്ന_ആപ്തവാക്യമാർക്കും_തീറെഴു..._1696243586_5974.png
NEWS

മനുഷ്യനാകണമെന്ന ആപ്തവാക്യമാർക്കും തീറെഴുതിക്കൊടുത്തില്ല' പദയാത്രയുമായി സുരേഷ് ഗോപി കരുവന്നൂരില്‍


തൃശ്ശൂര്‍: സി.പി.എമ്മിനെതിരെ രൂക്ഷവിമർശനങ്ങളുന്നയിച്ച് ബി.ജെ.പി നേതാവ് സുരേഷ് ​ഗോപി. കരുവന്നൂർ ബാങ്കിൽ തുടരുന്ന ഇ.ഡി. നടപടികൾ സഹകരണപ്രസ്ഥാനങ്ങളെ നശിപ്പിക്കാൻ വേണ്ടിയല്ലെന്ന് സുരേഷ് ​ഗോപി പറഞ്ഞു. കരുവന്നൂരില്‍നിന്നും തൃശ്ശൂരിലേക്കുള്ള പദയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് പദയാത്രയ്ക്ക് തുടക്കംകുറിച്ചത്.

ഒട്ടും ആവേശഭരിതനായല്ല താൻ ഈ വേദിയില്‍ നില്‍ക്കുന്നത്. മനുഷ്യനാകണം എന്ന ആപ്തവാക്യം ആര്‍ക്കും ഈ ഭാരതമാതാവ് തീറെഴുതിക്കൊടുത്തില്ല. ആ പരിഗണനയില്‍ മാത്രമാണ് താന്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. ഈ തട്ടിപ്പിന് ഇരയായവര്‍ ഇപ്പോൾ വേദിയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'2016 നവംബറിൽ നോട്ടുമാറ്റം നിലവിൽ വരുന്നത്. അന്ന് തുടങ്ങിയതാണ് കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളുടെ പ്രശ്‌നം. അക്കാലത്ത് ഇത് ഒത്തുതീര്‍ക്കുന്നതിനായി അരുണ്‍ ജെയ്റ്റ്‌ലിയുടെയടുത്ത് പിണറായിയും സംഘവും എത്തിയതാണ്. അന്ന് ഞാന്‍ ആ ഓഫീസിലുണ്ട്. അന്ന് ദൃഢമായി പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ചയാണിവിടെ നടക്കുന്നത്. ഇത് ഇനി അങ്ങ് കണ്ണൂരിലേക്കും, മാവേലിക്കരയിലേക്കും മലപ്പുറത്തേക്കും വ്യാപിക്കം, സുരേഷ് ​ഗോപി പറഞ്ഞു.

കെ. സുരേന്ദ്രനാണ് പദയാത്രയ്ക്ക് തുടക്കംകുറിച്ചത്.

0 Comments

Leave a comment