ആറ്റിങ്ങൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നവീഡിയോ പകർത്തി പ്രചരിപ്പിച്ച 24കാരനായ ബസ് ഡ്രൈവർ അറസ്റ്റിലായി. ആറ്റിങ്ങൽ ചെമ്മരുതി പാലച്ചിറ തച്ചോട് പട്ടരുമുക്ക് ആകാശ്ഭവനിൽ എസ് ആകാശ് ആണ് അറസ്റ്റിലായത്. വടക്കൻസ് എന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് പൊലീസ് പിടിയിലായ ആകാശ്.
പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കിയ ആകാശ് കുട്ടിയുടെ നഗ്നവീഡിയോ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ മറ്റുളളവർക്ക് അയച്ച് കൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ ആറ്റിങ്ങൽ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
കേസെടുത്തതോടെ ഒളിവിൽ പോയ പ്രതിയെ രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയുടെ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുമായും പെൺകുട്ടികളുമായും സമാന രീതിയിൽ ഇടപെട്ടതിന്റെ വിവരങ്ങൾ ലഭിച്ചതായും, ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നിർദേശപ്രകാരം എസ്എച്ച്ഒ സി സി പ്രതാപചന്ദ്രൻ, ജൂനിയർ എസ് ഐ ശരത്, പൊലീസുകാരായ അനിൽകുമാർ, ബിനോജ്, ശരത്കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കിയ ആകാശ് കുട്ടിയുടെ നഗ്നവീഡിയോ പകര്‍ത്തുകയായിരുന്നു





0 Comments