കവരത്തി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപിയും എന്‍സിപി നേതാവുമായ മുഹമ്മദ് ഫൈസല്‍ അടക്കം നാലുപേര്‍ക്ക് 10 വര്‍ഷം തടവ് .2009ല്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ കവരത്തി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.
എം പി മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങൾ അടക്കം നാലുപേർക്കാണ് ശിക്ഷ. 2009 ലെ തെരഞ്ഞെടുപ്പിന് ഇടയിൽ ഉണ്ടായ സംഘർഷത്തിൽ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിനാണ് ശിക്ഷ. പ്രതികള്‍ ഒരുലക്ഷം രൂപവീതം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി എം സയ്യിദിന്റെ മകളുടെ ഭർത്താവാണ് മുഹമ്മദ് സാലിഹ്. കവരത്തി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. 32 പേരാണ് കേസിലെ പ്രതികള്‍ ഇതിലെ ആദ്യ നാല് പേര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എംപി. ഒരു ഷെഡ് സ്ഥാപിച്ചതിനേത്തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഇതു രാഷ്ട്രീയ പ്രേരിതമാണെന്നും സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ഫൈസല്‍ പറഞ്ഞു.
വധശ്രമ കേസിലെ പ്രതിയായ ലക്ഷദ്വീപ് എം പിയ്ക്ക് പത്തുവർഷം തടവ് ശിക്ഷ; വിധി ജില്ലാ സെഷൻസ് കോടതിയുടേത്





0 Comments