/uploads/news/237-IMG_20190125_094539.jpg
Events

എൻജിനീയറിങ് വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് ഏർപ്പെടുത്തും: മന്ത്രി കെ.ടി. ജലീൽ.


<p>&nbsp;മെഡിക്കൽ വിദ്യാർഥികൾക്ക് ഹൗസ് സർജൻസി എന്നതു പോലെ എൻജിനീയറിങ് വിദ്യാർഥികൾക്ക് പഠനശേഷം ഒരു വർഷം ഇന്റേൺഷിപ്പ് നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ. &nbsp;തിരുവനന്തപുരം സർക്കാർ എൻജിനീയറിങ് കോളജിന് അനുബന്ധമായി പ്രവർത്തിക്കുന്ന ട്രിവാൻഡ്രം എൻജിനീയറിങ് സയൻസ് ആൻഡ് ടെക്&zwnj;നോളജി (ട്രെസ്റ്റ്) റിസർച്ച് പാർക്കിന് വേണ്ടി പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വിദ്യാർഥികളുടെ സേവനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിലുള്ള നിർമാണ പ്രവർത്തനങ്ങളിൽ &nbsp;ഉപയോഗപ്പെടുത്തണം. അടുത്ത വർഷം മുതൽ ഇത് നടപ്പാക്കാനാണ് ഉദേശിക്കുന്നത്. &nbsp;നമ്മുടെ നാട്ടിലെ യുവാക്കൾ പലപ്പോഴും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നത് അന്യനാടുകളിലാണ്. അതിനു കാരണം അതിനുതകുന്ന ഭൗതികസാഹചര്യങ്ങൾ കേരളത്തിൽ ലഭ്യമല്ല എന്നുള്ളതാണ്. ആധുനിക സജ്ജീകരണങ്ങളോടെ പ്രവർത്തനം തുടരുന്ന ട്രെസ്റ്റ് പാർക്ക് ഇതിന് പരിഹാരമാണെന്നും മന്ത്രി പറഞ്ഞു. ട്രെസ്റ്റ് പാർക്ക് ചെയർമാൻ ഡഗംഗൻ പ്രതാപ് സ്വാഗതം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ഇന്ദിരാ ദേവി, കോളജ് പ്രിൻസിപ്പൽ ഡോ. സി.വി. ജിജി, ആനന്ദ് ബാരിയ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.</p> <div>&nbsp;</div>

എൻജിനീയറിങ് വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് ഏർപ്പെടുത്തും: മന്ത്രി കെ.ടി. ജലീൽ.

0 Comments

Leave a comment