ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് സ്വവസതിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. 35 വർഷത്തെ സിനിമാ ജീവിതത്തിൽ 450-ഓളം ചിത്രങ്ങളിലാണ് മനോബാല വേഷമിട്ടത്. കോമഡി, സഹനടൻ വേഷങ്ങളായിരുന്നു ചെയ്തതിൽ ഏറെയും.
1979-ൽ ഭാരതിരാജ സംവിധാനം ചെയ്ത പുതിയ വാർപ്പുകൾ ആണ് ആദ്യചിത്രം. കമൽഹാസന്റെ നിർദേശാനുസരണം ഭാരതിരാജയുടെ അസിസ്റ്റന്റ് ആയാണ് സിനിമയിൽ പ്രവേശിച്ചത്. കാജൽ അഗർവാൾ മുഖ്യവേഷത്തിലെത്തിയ 'ഗോസ്റ്റി'യിലാണ് അവസാനമായി അഭിനയിച്ചത്. രക്ഷകൻ, കാക്ക കാക്ക, ബോയ്സ്, വില്ലൻ, സേതു, പിതാമഗൻ, അരുൾ, പേരഴഗൻ, ചന്ദ്രമുഖി, അന്യൻ, ഗജിനി, അഴകിയ തമിഴ് മകൻ തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റുചിത്രങ്ങൾ. മലയാളത്തിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങൾ, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
25-ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആഗായ ഗംഗൈ ആണ് ആദ്യസംവിധാന സംരംഭം. പിള്ളൈ നിലാ, ഊർക്കാവലൻ, എൻ പുരുഷൻതാൻ എനക്ക് മട്ടുംതാൻ, കറുപ്പ് വൈള്ളൈ, പാരമ്പര്യം തുടങ്ങിയവയാണ് സംവിധാനം ചെയ്തതിൽ ശ്രദ്ധേയമായ ചിത്രങ്ങൾ. നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉഷയാണ് ഭാര്യ. മകൻ: ഹരീഷ്.
1979-ൽ ഭാരതിരാജ സംവിധാനം ചെയ്ത പുതിയ വാർപ്പുകൾ ആണ് ആദ്യചിത്രം. കമൽഹാസന്റെ നിർദേശാനുസരണം ഭാരതിരാജയുടെ അസിസ്റ്റന്റ് ആയാണ് സിനിമയിൽ പ്രവേശിച്ചത്.


_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
0 Comments